പത്മശ്രീ’ ഹരേക്കള ഹജ്ജബ്ബയെ മംഗൽപ്പാടി ജനകീയ വേദി അനുമോദിച്ചു
ഉപ്പള:ഇന്ത്യൻ ഗവൺമെന്റ് നൽകുന്ന പരമോന്നത ബഹുമതികളിലൊന്നായ ‘പത്മശ്രീ’ ലഭിച്ച ഹരേക്കള ഹജ്ജബ്ബയെ മംഗൽപ്പാടി ജനകീയ വേദി അനുമോദിച്ചു.
മുപ്പത്തി അഞ്ചു വർഷം മംഗലാപുരം നഗരത്തിൽ ഓറഞ്ച് വിൽപ്പന നടത്തി സാധാരണക്കാരിൽ സാധാരണക്കാരനായ ഒരു ഗ്രാമീണൻ മംഗലാപുരത്തു നിന്ന് 25 കിലോമീറ്റർ ദൂരെയുള്ള ഹരേക്കള എന്ന ഗ്രാമത്തിലെ ന്യൂ പടുപ്പ് എന്ന കുഗ്രാമത്തിൽ ജനിച്ചുവളർന്നു ലോകത്തോളം ഉയർന്ന ഒരു വ്യക്തിത്വമാണ് ഹജ്ജബ്ബ.
6മാസം മുമ്പ് മംഗൽപാടി ജനകീയ വേദിയുടെ ഓഫീസ് ഉദ്ഘാടന വേളയിൽ ഹജ്ജബ്ബ ഉപ്പളയിൽ എത്തിയിരുന്നു.
ഹരേക്കള ഹജ്ജബ്ബ തന്റെ കച്ചവടത്തിലൂടെ കിട്ടിയ തുച്ഛമായ നാണയത്തുട്ടുകൾ സ്വരൂപിച്ചു കൊണ്ടും നാട്ടിലെ നന്മകളെ ചേർത്തു പിടിക്കുന്നആളുകളുടെ സഹകരണത്തോടെയും സ്വന്തം ഗ്രാമത്തിൽ ഒരു സ്കൂൾ തുടങ്ങുകയും ‘അറിവ് നേടുക’ എന്ന ലോകത്തിലെ ഏറ്റവും വലിയ കർമ്മ പദ്ധതിക്ക് തുടക്കം കുറിച്ച് കൊണ്ട് നിരവധി ആളുകളെ വിദ്യഭ്യാസ ലോകത്ത് കൈ പിടിച്ചു കൊണ്ടുവന്ന വലിയ മനുഷ്യനും സാധാരണക്കാരനായ മനുഷ്യസ്‌നേഹികൂടിയാണ്.
പി.യു കോളേജ് സ്ഥാപിക്കുക എന്നതാണ് അടുത്ത ലക്ഷ്യമെന്നും ഹജ്ജബ്ബ പറയുന്നു.
ഉപ്പളയിൽ വെച്ച് നടന്ന ചടങ്ങിൽ അഡ്വ: കരീം പൂന,ആബൂ തമാം,മഹ്മൂദ് കൈക്കമ്പ,അഷാഫ് ,റഷീദ് മാസാറ്റർ,അഷ്റഫ് മദർ ആർട്സ്,സൈനുദ്ദീൻ ആട്ക്ക,സിദ്ദീഖ് കൈക്കമ്പ എന്നിവർ സംബന്ധിച്ചു.
.