“മരുന്നില്ലാത്ത ചികിത്സ ഇനി ബന്തിയോടിലും” ;
അൽ നൂർ അക്യുപങ്ചർ ഹോം പ്രവർത്തനമാരംഭിച്ചു
ബന്തിയോട്: അൽ നൂർ അക്യുപങ്ചർ ഹോം ബന്തിയോട് പ്രവർത്തനമാരംഭിച്ചു. മഞ്ചേശ്വരം എം.എൽ.എ എകെഎം അഷ്റഫ് ഉദ്ഘാടനം നിർവഹിച്ചു. തിരൂർ അക്യുഷ് അക്കാദമി ഡയക്ടറും പ്രിൻസിപ്പലുമായ ഷുഹൈബ് റിയാലൂ ബോധവത്കരണ ക്ലാസ്സിന് നേതൃത്വം നൽകി.
മനുഷ്യനെ അലട്ടുന്ന ഏതൊരു രോഗത്തിനും കൃത്യമായ ശമനം നൽകുന്ന ചികിത്സാ രീതിയാണ് അക്യുപങ്ചർ.
തികച്ചും ഔഷധ രഹിതവും യാതൊരു പാർശ്വഫലം ഇല്ല എന്നതും ഇതിന്റെ പ്രത്യേകതയാണ്.
ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ള ഈ ചികിത്സാ രീതി രോഗപ്തിരോധ ശക്തി വർദ്ധിപ്പിക്കുന്നു. ഉദ്ഘാടന ദിവസമായ ഇന്ന് (31.07.22) ചികിത്സ തികച്ചും സൗജന്യമാണ്.
ബന്തിയോട് ടൗണിലെ എലൈറ്റ് ബിൾഡിംഗിൽ പ്രവർത്തനമാരംഭിച്ച സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ജനപ്രതിനിധികളും,മത-രാഷ്ട്രീയ,സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ നിരവധി ആളുകൾ സംബന്ധിച്ചു.
ലോകത്തിലെ ഏറ്റവും ചെലവ് കുറഞ്ഞതും പുരാതനവുമായ ചികിത്സാ രീതി ഇനിമുതൽ ബന്തിയോടിലും ലഭ്യമാണ്.
മരുന്നില്ലാത്ത ചികിത്സ എന്നതാണ് ഇതിന്റെ പ്രത്യേകത.