കോട്ടയം: കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗവുമായി കൈകോര്‍ത്തത് കേരളത്തിലും മധ്യകേരളത്തിലും നേട്ടമുണ്ടാക്കി എന്ന് എല്‍ഡിഎഫ് അവകാശപ്പെടുമ്ബോഴും കേരള കോണ്‍ഗ്രസിന്‍്റെ തട്ടകമായ കോട്ടയം ജില്ലയിലെ നഗരസഭകളില്‍ ഇടത് ഭരണം ഒരിടത്ത് മാത്രമായി ചുരുങ്ങി. ജില്ലയിലെ ആറ് മുനിസിപ്പാലിറ്റികളില്‍ അഞ്ചും സ്വന്തമാക്കി യുഡിഎഫ്. പാലാ നഗരസഭ മാത്രമാണ് എല്‍ഡിഎഫിന് നേടാനായത്.
എല്‍ ഡി എഫിന് ആകെ ഉണ്ടായ ആശ്വാസം ചരിത്രത്തിലാദ്യമായി പാലാ നഗരസഭയുടെ അധികാരം പിടിക്കാനായി എന്നതാണ്. ചങ്ങനാശേരി, ഏറ്റുമാനൂര്‍, വൈക്കം, ഈരാറ്റുപേട്ട, കോട്ടയം നഗരസഭകളാണ് യുഡിഎഫ് സ്വന്തമാക്കിയത്.
കോട്ടയത്ത് നറുക്കെടുപ്പിലൂടെയാണ് യുഡിഎഫ് അധികാരത്തിലെത്തി. ജോസ്-ഇടത് സഖ്യം പരാജയമായിരുന്നു എന്ന് തെളിയിക്കാന്‍ വരും ദിവസങ്ങളില്‍ യുഡിഎഫ് ഇത് ഉപയോഗിക്കും എന്ന അങ്കലാപ്പിലാണ് ഇടത് മുന്നണിയും ജോസ് പക്ഷവും. എന്‍സിപിയും മുന്നണിക്കുള്ളില്‍ ഈ കാരണം ചൂണ്ടിക്കാട്ടി കലാപക്കൊടി ഉയര്‍ത്താനുള്ള സാധ്യതയേറെയാണ്.
കോട്ടയം നഗരസഭയില് സ്വതന്ത്രയായ ബിന്‍സി സെബാസ്റ്റ്യന്‍ യുഡിഎഫിനെ പിന്തുണച്ചതോടെ നറുക്കെടുപ്പിലേക്ക് നീങ്ങുകയായിരുന്നു.എല്‍ഡിഎഫ് 22, യുഡിഎഫ് 21, എന്‍ഡിഎ 8 എന്നിങ്ങനെയായിരുന്നു കക്ഷിനില.
രണ്ട് സ്വതന്ത്രര്‍ പിന്തുണച്ചാല്‍ യുഡിഎഫിന് ഭരണം ലഭിക്കും എന്ന അവസ്ഥയുണ്ടായിരുന്നഏറ്റുമാനൂര്‍ നഗരസഭയില്‍ മൂന്ന് സ്വതന്ത്രര്‍ പിന്തുണച്ചതോടെ കോണ്‍ഗ്രസിന്റെ ലൗലി ജോര്‍ജ് നഗരസഭ ചെയര്‍പേഴ്‌സണായി. 35 അംഗ കൗണ്‍സിലില്‍ യുഡിഎഫ് 13, എല്‍ഡിഎഫ് 12, ബിജെപി ഏഴ്, സ്വതന്ത്രര്‍ മൂന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില.മൂന്ന് സ്വതന്ത്രര്‍ പിന്തുണച്ചാല്‍ എല്‍ഡിഎഫിന് ഭരണം എന്ന സാധ്യതയാണ് ഇവിണ്ടായിരുന്നത്.കഴിഞ്ഞ തവണയും നാല് സ്വതന്ത്രരെ കൂടെ കൂട്ടിയാണ് യുഡിഎഫ് ഇവിടെ ഭരണം നടത്തിയിരുന്നത്. കഴിഞ്ഞ തവണ അഞ്ച് സീറ്റ് നേടിയ ബിജെപി ഇത്തവണ 7 സീറ്റുകള്‍ സ്വന്തമാക്കി.
വൈക്കം നഗരസഭയില്‍ കോണ്‍ഗ്രസിലെ രേണുക രതീഷ് ചെയര്‍പേഴ്‌സണായി. രണ്ട് സ്വതന്ത്രര്‍ ആരെയും പിന്തുണച്ചില്ല.സ്വതന്ത്രരായ അയ്യപ്പന്‍, എസി മണിയമ്മ എന്നിവരാണ് ഒരു മുന്നണിയെയും പിന്തുണക്കാതെ ഒറ്റക്ക് നില്‍ക്കുമെന്ന് പ്രഖ്യാപിച്ചത്.
11 സീറ്റ് നേടിയ കോണ്‍ഗ്രസാണ് നഗരസഭയിലെ വലിയ ഒറ്റകക്ഷി. എല്‍ ഡി എഫ് 9, എന്‍ഡിഎ 2 എന്നിങ്ങനെയാണ് കക്ഷി നില.സ്വതന്ത്രരെക്കൂട്ടി അധികാരം പിടിക്കാം എന്ന എല്‍ഡിഎഫ് കണക്കുകൂട്ടലിന് ഇവിടെ തിരിച്ചടി നേരിടുകയും ഭരണം യുഡിഎഫിന് എന്ന നിലയിലേക്ക് മാറുകയുമായിരുന്നു.
ചങ്ങനാശേരിയില്‍ സ്വതന്ത്ര സന്ധ്യ മനോജിന് ചെയര്‍ പേഴ്‌സണ്‍ സ്ഥാനം നല്‍കിയാണ് യുഡിഎഫ് അധികാരം പിടിച്ചെടുത്തത്.
തര്‍ക്കങ്ങള്‍ ഉണ്ടാകും എന്ന് കരുതിയിരുന്ന ഈരാറ്റുപേട്ടയിലും യുഡിഎഫിന് പ്രശ്‌നങ്ങളുണ്ടായില്ല. മുസ്‌ലിം ലീഗിലെ സുഹ്‌റ അബ്ദുള്‍ ഖാദര്‍ ചെയര്‍പേഴ്‌സണായി.28 ല്‍ 14 അംഗങ്ങളുള്ള യുഡിഎഫ് ഭരിക്കും . മുസ്ലീം ലീഗിനു പത്ത് അംഗങ്ങളും കോണ്‍ഗ്രസിനു നാല് അംഗങ്ങളുമുണ്ട്. അതിനാല്‍ ആദ്യ ടേം മുസ്ലിം ലീഗിന് നല്‍കുന്നത് .9 അംഗങ്ങളാണ് എല്‍.ഡി.എഫിനുള്ളത്. എസ് ഡി പി ഐക്ക് 5 അംഗങ്ങളുമുണ്ട്.
എല്‍ഡിഎഫ് വ്യക്തമായ ഭൂരിപക്ഷില്‍ അധികാരത്തില്‍ വന്ന പാലാ നഗരസഭയില്‍
കേരള കോണ്‍ഗ്രസ് (എം) പ്രതിനിധി ആന്റോ പടിഞ്ഞാറേക്കര ചെയര്‍മാനായി. എല്‍ ഡി എഫ് 17, യു ഡി എഫ് 8, എന്‍ ഡി എ 8 എന്നിങ്ങനെയാണ് കക്ഷി നില.
ജോസുമായി കൈകോർത്തിട്ടും കോട്ടയം ജില്ലയിലെ നഗരസഭകളില്‍ ഇടതിന് ഭരണം ഒരിടത്ത് മാത്രം
Read Time:4 Minute, 55 Second