മനുഷ്യ ജീവന് അപകടം ഉണ്ടാക്കുന്ന തെരുവ് നായകളെ കൊല്ലാം; സുപ്രീം കോടതിയുടെ നിർണായക ഉത്തരവ്

ഡൽഹി : ഡൽഹിയിലെ തെരുവ് നായ കേസിൽ സുപ്രീം കോടതിയുടെ നിർണായക ഉത്തരവ്. മനുഷ്യ ജീവന് അപകടം ഉണ്ടാക്കുന്ന നായകളെ കൊല്ലാൻ സുപ്രീം കോടതി അനുവാദം നൽകി. തെരുവ് നായകളെ കൊല്ലാൻ നിർദേശമുള്ള ഉദ്യോഗസ്ഥർക്ക് എതിരെ നടപടി എടുക്കാൻ കഴിയില്ലെന്നും സുപ്രീം കോടതി പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട എബിസി ചട്ടങ്ങൾ നടപ്പിലാക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ എല്ലാ ഹൈകോടതികളും പ്രത്യേക ബഞ്ച് രൂപീകരിക്കണം എന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. മൃഗസ്നേഹികളും ക്ഷേമ ഗ്രൂപ്പുകളും സമർപ്പിച്ച ഹർജികൾ തള്ളികൊണ്ടാണ് സുപ്രീം കോടതി വളരെ നിർണായകമായ ഉത്തവ് പുറത്തിറക്കിയിരിക്കുന്നത്.
ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ ജെ അൻജാരിയാ എന്നിവരാണ് കേസിൽ വിധി പറഞ്ഞിരിക്കുന്നത്. കോടതിയുടെ വിധിയിൽ പറയുന്നത് ” ആളുകൾക്ക് ഭരണഘടന ഉറപ്പ് നൽകുന്ന അവകാശമാണ് സഞ്ചാരസ്വാതന്ത്ര്യം. അതുകൊണ്ട് തന്നെ ഏതെങ്കിലും ഒരു ജീവിയെ പേടിച്ച് ആളുകളുടെ യാത്രക്ക് തടസം ഉണ്ടാകുന്നത് അംഗീകരിക്കാനാകില്ലന്ന്” കോടതി പറഞ്ഞു.
പൊതു ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണി ഉണ്ടാക്കുന്ന തെരുവ് നായകകൾക്കെതിരെ ശക്തമായ നടപടി എടുക്കണം. തെരുവ് നായയെ കൊല്ലാൻ അല്ലെങ്കിൽ അതിനെതിരെ നടപടികൾ എടുക്കുന്ന മുൻസിപ്പൽ ഉദ്യോഗസ്ഥർക്ക് നിയമപരമായ സംരക്ഷണം നൽകണം. ഈ നടപടിയിൽ ഇവർക്കെതിരെ കേസെടുക്കാൻ പാടില്ല എന്നും കോടതി നിർദേശിച്ചു”. ഉദ്യോഗസ്ഥരുടെ നടപടികൾ തടസപ്പെടുത്തുന്ന ആലുക്കൾക്കെതിരെ കേസുകൾ എടുക്കാനും കോടതി അനുവാദം നൽകി.
പൊതു ഇടങ്ങൾ, ആശുപത്രികൾ, സ്കൂളുകൾ, കോളേജുകൾ എന്നിവിടങ്ങളിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന തെരുവ് നായകളെ ഉദ്യോഗസ്ഥർ പിടികൂടുകയും, അവയ്ക്ക് വന്ധ്യംകരണം നടത്തുകയും ശേഷം അവയെ സുരക്ഷിതമായ ഷെൽറ്ററുകളിലേക്ക് മറ്റുവയും വേണം. തെരുവ് നായകളെ പിടിക്കൂടുന്ന ഇടത്ത് തന്നെ തിരികെ കൊണ്ടുവന്ന് വിടുന്ന രീതി ഉണ്ടാകരുത് എന്നും പറഞ്ഞു. സംസ്ഥാനം എബിസി ചട്ടങ്ങൾ പൂർണ്ണമായും നടപ്പിലാക്കിയിരുന്നെങ്കിൽ ഈ പ്രതിസന്ധി ഇപ്പോൾ ഉണ്ടാകില്ല എന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. ഈ നടപടികൾ നടപ്പിലാക്കുന്നതിൽ സർക്കാരിന് വീഴ്ച സംഭവിച്ചു എന്ന് കോടതി പറഞ്ഞു.
ഇന്ത്യയിലെ എല്ലാ ജില്ലകളിലും കൃത്യമായി പ്രവർത്തിക്കുന്ന ഒരു എബിസി സെന്റർ വേണം എന്ന് കോടതി പറഞ്ഞു. രാജ്യത്തുടനീളം ഉള്ള ആശുപത്രികളിൽ പേ വിഷ ബാധ വാക്സിനുകൾ ഉണ്ടെന്ന് ഭരണകൂടം ഉറപ്പ് വരുത്തണം. നായ കടിയേറ്റ് ചികിത്സക്ക് വരുന്നവർക്ക് കൃത്യമായ ചികിത്സ നൽകണം എന്നും കോടതി പറഞ്ഞു.


