15ലക്ഷം രൂപക്ക് ഡെൽഹി – ലണ്ടൻ ബസ് യാത്ര ; 16 രാജ്യങ്ങൾ പിന്നിടുന്ന ബസ് യാത്ര ചരിത്രം കുറിക്കും

15ലക്ഷം രൂപക്ക് ഡെൽഹി – ലണ്ടൻ ബസ് യാത്ര ; 16 രാജ്യങ്ങൾ പിന്നിടുന്ന ബസ് യാത്ര ചരിത്രം കുറിക്കും

0 0
Read Time:8 Minute, 42 Second

ഡൽഹി:
18 രാജ്യങ്ങള്‍ താണ്ടിയൊരു ബസ് യാത്ര. അതും നമ്മുടെ സ്വന്തം ഡല്‍ഹിയില്‍നിന്ന് തുടങ്ങി ലണ്ടന്‍ വരെ. സ്വപ്നമാണെന്ന് കരുതാന്‍ വരട്ടെ. സംഗതി സത്യമാണ്. ‘അഡ്വഞ്ചേഴ്സ് ഓവര്‍ലാന്‍ഡ്’ എന്ന കമ്ബനിയുടെ നേതൃത്വത്തിലാണ് ഈ സാഹസിക യാത്ര ഒരുക്കുന്നത്. 70 ദിവസം നീളുന്ന യാത്രയില്‍ 20,000 കിലോമീറ്ററാണ് പിന്നിടുക. ഇന്ത്യ കൂടാതെ മ്യാന്‍മര്‍, തായ്ലാന്‍ഡ്, ലാവോസ്, ചൈന, കിര്‍ഗിസ്താന്‍, ഉസ്ബക്കിസ്താന്‍, കസാക്കിസ്താന്‍, റഷ്യ, ലാത്വിയ, ലിത്വാനിയ, പോളണ്ട്, ചെക്ക് റിപബ്ലിക്, ജര്‍മനി, നെതര്‍ലാന്‍ഡ്സ്, ബെല്‍ജിയം, ഫ്രാന്‍സ്, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളാണ് യാത്രയില്‍ പിന്നിടേണ്ടത്.
2021 മേയില്‍ തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്ന യാത്രക്ക് 15 ലക്ഷമാണ് കമ്ബനി ഈടാക്കുക.
ഇനി ഇത്രയും തുക മുടക്കാന്‍ കഴിയാത്തവര്‍ക്കും അധികദിവസം യാത്ര ചെയ്യാന്‍ കഴിയാത്തവര്‍ക്കുമായി പ്രത്യേക സൗകര്യവുമുണ്ട്. യാത്രയില്‍ നാല് പാദങ്ങളാണുള്ളത്. ഇതില്‍ ഏതെങ്കിലും ഒരു പാദത്തില്‍ മാത്രമായി പങ്കെടുക്കുകയും ചെയ്യാം.

ഒന്നാംപാദത്തില്‍ ഇന്ത്യ, മ്യാന്‍മര്‍, തായ്ലാന്‍ഡ് എന്നീ രാജ്യങ്ങളാണുള്ളത്. 12 ദിവസത്തെ യാത്രക്ക് 3,50,000 രൂപയാണ് ഈടാക്കുക. രണ്ടാം പാദത്തില്‍ തായ്ലാന്‍ഡില്‍നിന്ന് തുടങ്ങി ലാവോസ് വഴി ചൈനയിലെത്തും. 16 ദിവസം നീളുന്ന യാത്രക്ക് 4,25,000 രൂപയാണ് വേണ്ടത്.
മൂന്നാം പാദത്തില്‍ ചൈനയില്‍നിന്ന് തുടങ്ങി മധ്യ ഏഷ്യയുടെ ഭാഗമായ കിര്‍ഗിസ്താന്‍, ഉസ്ബെക്കിസ്താന്‍, കസാക്കിസ്താന്‍ എന്നീ രാജ്യങ്ങളും റഷ്യയുമാണുള്ളത്. 22 ദിവസത്തെ യാത്രയുടെ ചെലവ് 4,95,000 രൂപ. അവസാന പാദത്തിലാണ് യൂറോപ്യന്‍ മണ്ണിലെത്തുക. 16 ദിവസം കൊണ്ട് പത്ത് രാജ്യങ്ങളിലെ റോഡുകള്‍ ബസ് താണ്ടും. 4,25,000 രൂപയാണ് ചെലവ്.
20 പേര്‍ക്കാണ് യാത്ര ചെയ്യാനാവുക. ഡല്‍ഹി മുതല്‍ ലണ്ടന്‍ വരെ പോകുന്നവര്‍ക്കാണ് കമ്ബനി ബുക്കിങ്ങില്‍ പ്രഥമ പരിഗണന നല്‍കുന്നത്. ഇതിനാണ് 15 ലക്ഷം ഈടാക്കുക. വീണ്ടും ഇത്രയും പൈസ നല്‍കിയാല്‍ ലണ്ടനില്‍നിന്ന് ഡല്‍ഹിയിലേക്ക് തിരിച്ചും യാത്ര ചെയ്യാം. ആഗസ്റ്റിലാണ് ഈ യാത്ര തുടങ്ങുക. അല്ലെങ്കില്‍ സ്വന്തം പൈസക്ക് വിമാനം കയറി നാട്ടില്‍ തിരിച്ചെത്താം.
ഹോട്ടലുകളിലെ താമസം, ഭക്ഷണം, ഓരോ രാജ്യത്തെയും ഗൈഡുകള്‍, വിസകള്‍, വിവിധ അനുമതികള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ടിക്കറ്റുകള്‍ എന്നിവയുടെ ചെലവെല്ലാം കമ്ബനി വഹിക്കും. അതേസമയം ട്രാവല്‍ ഇന്‍ഷുറന്‍സ്, ചികിത്സ തുടങ്ങിയവക്കെല്ലാം യാത്രക്കാരന്‍ അധിക ചെലവ് വഹിക്കേണ്ടി വരും.
വൈഫൈ, മൊബൈല്‍ ഫോണ്‍ ചാര്‍ജിങ് പോര്‍ട്ടുകള്‍, സ്വകാര്യ ലോക്കറുകള്‍, ഓരോ യാത്രക്കാരനും എന്‍റര്‍ടെയ്ന്‍മെന്‍റ് സംവിധാനം, ഫസ്റ്റ് എയ്ഡ് കിറ്റും മരുന്നുകളും, ലാപ്ടോപ്പും ഭക്ഷണം കഴിക്കാനുമുള്ള ട്രേ, മിനി പാന്‍ട്രി, ബിസിനസ് ക്ലാസ് സീറ്റുകള്‍ എന്നിവെയല്ലാം ബസിെന്‍റ പ്രത്യേകതകളാണ്. അത്യാവശ്യഘട്ടങ്ങളില്‍ ഭക്ഷണം പാകംചെയ്യാനുള്ള സൗകര്യവുമുണ്ട്. ടൂര്‍ കോഓഡിനേറ്റര്‍ക്ക് പുറമെ ഡ്രൈവറും ഒരു ജീവനക്കാരും ബസിലുണ്ടാകും.

അഡ്വഞ്ചേഴ്സ് ഓവര്‍ലാന്‍ഡ്
2012ലാണ് ഹരിയാനയിലെ ഗുരുഗ്രാം ആസ്ഥാനമായി അഡ്വഞ്ചേഴ്സ് ഓവര്‍ലാന്‍ഡ് എന്ന സ്ഥാപനം ആരംഭിക്കുന്നത്. സഞ്ജയ് മദന്‍, തുഷാര്‍ അഗര്‍വാള്‍ എന്നിവരാണ് സാരഥികള്‍. റോഡ് ട്രിപ്പുകളാണ് കമ്ബനിയുടെ പ്രത്യേകത. 2017, 18, 19 വര്‍ഷങ്ങളില്‍ ഇവര്‍ വിവിധ കാറുകളിലായി സഞ്ചാരികളെ ലണ്ടനിലേക്ക് കൊണ്ടുപോയിരുന്നു. 35 കാറുകളിലായി നൂറിലധികം പേരെയാണ് ഇവര്‍ റോഡ് മാര്‍ഗം ഇന്ത്യന്‍ മണ്ണില്‍നിന്ന് യൂറോപ്പിലെത്തിച്ചത്. ഇതിന് ഏകദേശം ഒരാള്‍ക്ക് 30 ലക്ഷത്തിന് മുകളില്‍ ചെലവ് വരും.
ഇത് കൂടാതെ രാജസ്താന്‍, റാന്‍ ഓഫ് കച്ച്‌, ലഡാക്ക്, സ്പിതി വാലി, നോര്‍ത്ത് ഇൗസ്റ്റ് എന്നീ ഇന്ത്യന്‍ ട്രിപ്പുകളും റഷ്യ, ജോര്‍ദാന്‍, ചൈന, അമേരിക്ക, ഐസ്ലാന്‍ഡ്, ആഫ്രിക്ക തുടങ്ങിയ അന്താരാഷ്ട്ര കാര്‍ യാത്രകളും ഇവര്‍ സംഘടിപ്പിക്കുന്നു. ദീര്‍ഘദൂര യാത്രകള്‍ക്ക് ഗിന്നസ് റെക്കോഡടക്കമുള്ള നേട്ടങ്ങളും കമ്ബനി കൈവരിച്ചിട്ടുണ്ട്. ഇതിെന്‍റയെല്ലാം ചുവടുപിടിച്ചാണ് പുതിയ ബസ് യാത്ര ആരംഭിക്കുന്നത്.
സഞ്ജയ് മദന്‍, തുഷാര്‍ അഗര്‍വാള്‍
70 വര്‍ഷം മുമ്ബും യൂറോപ്പ് യാത്ര
അതേസമയം, ഇന്ത്യയില്‍നിന്ന് യൂറോപ്പിലേക്കുള്ള ആദ്യത്തെ ബസ് സര്‍വിസ് നടത്തുന്നത് അഡ്വഞ്ചേഴ്സ് ഓവര്‍ലാന്‍ഡല്ല. 1970 കാലഘട്ടത്തില്‍ ലണ്ടനില്‍നിന്ന് കല്‍ക്കട്ടയിലേക്കും സിഡ്നിയിലേക്കും ആല്‍ബര്‍ട്ട് ടൂര്‍സ് എന്ന വിദേശ കമ്ബനി ബസ് സര്‍വിസ് നടത്തിയിരുന്നു.
സിഡ്നിയില്‍നിന്ന് 1968 ഒക്ടോബര്‍ എട്ടിന് ആദ്യ സര്‍വിസ് തുടങ്ങിയ ബസ് 132 ദിവസങ്ങള്‍ക്കുശേഷം 1969 ഫെബ്രുവരി 17നാണ് ലണ്ടനില്‍ എത്തിച്ചേര്‍ന്നത്. ലണ്ടനും കല്‍ക്കട്ടക്കും ഇടയില്‍ 15 സര്‍വിസുകളും ആസ്ട്രേലിയയിലെ സിഡ്നിയിലേക്ക് നാല് സര്‍വിസുകളും നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

1972 ജൂലൈ 25ന് ലണ്ടനില്‍നിന്ന് പുറപ്പെട്ട ബസ് 49 ദിവസങ്ങള്‍ കൊണ്ട് സെപ്റ്റംബര്‍ 11നാണ് കല്‍ക്കട്ടയില്‍ എത്തുന്നത്. ബെല്‍ജിയം, പശ്ചിമ ജര്‍മനി, ആസ്ട്രിയ, യൂഗോേസ്ലാവിയ, ബള്‍ഗേറിയ, തുര്‍ക്കി, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, പാക്കിസ്താന്‍ വഴിയാണ് ഇന്ത്യയിലെത്തിയത്.
വായന മുറി, ഭക്ഷണസ്ഥലം, സ്ഥലങ്ങള്‍ കാണാനുള്ള ലോഞ്ചുകള്‍, ഓരോരുത്തര്‍ക്കും കിടക്കാനുള്ള ഇടങ്ങള്‍, റേഡിയോയും സംഗീതവും, ഫാന്‍, കര്‍ട്ടണുകള്‍ തുടങ്ങിയ ‘ആഡംബര’ സൗകര്യങ്ങളും ഈ വാഹനത്തിലുണ്ടായിരുന്നു. ന്യൂഡല്‍ഹി, തെഹ്റാന്‍, സാള്‍സ്ബര്‍ഗ്, കാബൂള്‍, ഇസ്താംബൂള്‍, വിയന്ന എന്നിവിടങ്ങളില്‍ ഷോപ്പിങ്ങിന് സൗകര്യവും ഒരുക്കിയിരുന്നു.
145 പൗണ്ട്സ് (13,644 രൂപ) ആയിരുന്നു കല്‍ക്കട്ട വരെയുള്ള ഈ യാത്രയുടെ ചെലവ്. ഇന്ത്യയില്‍ ഡല്‍ഹി, ആഗ്ര, ബനാറസ്, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ ബസിന് സ്റ്റോപ്പ് ഉണ്ടായിരുന്നു. കല്‍ക്കട്ടയില്‍നിന്ന് ബര്‍മ, തായ്ലാന്‍ഡ്, മലേഷ്യ, വഴി സിംഗപ്പൂരിലെത്തുന്ന ബസ് അവിടെനിന്ന് പെര്‍ത്തിലേക്ക് കപ്പല്‍ കയറും. പെര്‍ത്തില്‍നിന്ന് റോഡ് മാര്‍ഗമായിരുന്നു സിഡ്നിയിലേക്കുള്ള യാത്ര.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!