ഒമാൻ വിമാന യാത്രക്കാർക്കായുള്ള വിശദ മാർഗ നിർദേശങ്ങൾപുറത്തുവിട്ടു

ഒമാൻ വിമാന യാത്രക്കാർക്കായുള്ള വിശദ മാർഗ നിർദേശങ്ങൾപുറത്തുവിട്ടു

0 0
Read Time:8 Minute, 17 Second

മസ്കത്ത്: രാജ്യാന്തര വിമാന സർവിസുകൾ പുനരാരംഭിച്ചതിെൻറ പശ്ചാത്തലത്തിൽ ഒമാനിലേക്ക് വരുന്ന അന്താരാഷ്ട്ര യാത്രക്കാർക്കായുള്ള വിശദമായ മാർഗനിർദേശങ്ങൾ ഒമാൻ വിമാനത്താവള കമ്പനി പുറത്തുവിട്ടു. കോവിഡ് പശ്ചാത്തലത്തിൽ രാജ്യത്തേക്ക് വരുന്ന വിദേശികൾക്ക് രജിസ്ട്രേഷൻ അടക്കം നടപടിക്രമങ്ങൾ ആവശ്യമാണ്. ഇതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിെൻറ വിശദീകരണം.
വിമാനത്താവള കമ്പനിയും ആരോഗ്യ മന്ത്രാലയം കരാർ നൽകിയിരിക്കുന്ന ഇ-മുഷ്രിഫ് കമ്പനിയും ചേർന്നാണ് ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഒരുക്കിയിരിക്കുന്നത്. 15 വയസ്സിൽ താഴെയുള്ളവരെ രജിസ്ട്രേഷനിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

യാത്രക്ക് മുമ്പ് https://covid19.moh.gov.om/#/traveler-reg എന്ന വെബ്സൈറ്റ് വഴി രജിസ്ട്രേഷൻ നടപടികൾ നടത്തുന്നതാണ് നല്ലതെന്ന് അധികൃതർ അറിയിച്ചു. സൈറ്റിെൻറ ഹോംപേജിൽ നിങ്ങളുടെ ടെലിഫോൺ നമ്പർ അല്ലെങ്കിൽ ഇ-മെയിൽ വിലാസം നൽകണം. ഫോണിൽ/ ഇ-മെയിലിൽ ലഭിച്ച ഒ.ടി.പി എൻറർ ചെയ്ത് രജിസ്ട്രേഷൻ കൺഫേം ചെയ്യുകയാണ് അടുത്തതായി വേണ്ടത്. തുടർന്നുള്ള വിൻഡോയിൽ ട്രാവലർ രജിസ്ട്രേഷൻ ഫോറം (ടി.ആർ.എഫ്) ലഭിക്കും. ഇതിൽ യാത്രക്കാരെൻറ വിവരങ്ങൾ നൽകണം. പേര്, സിവിൽ െഎഡി, പാസ്പോർട്ട് നമ്പർ, ഏതുതരം വിസയാണ്, ഒമാനിലെ താമസം എവിടെയാണ്, യാത്രത്തീയതി, ഇൻഷുറൻസ് തുടങ്ങിയവയുടെ വിശദ വിവരങ്ങളാണ് ഇതിൽ നൽകേണ്ടത്. 200 കെ.ബിയിൽ താഴെയുള്ള ഫോേട്ടായും അറ്റാച്ച് ചെയ്യണം. ട്രാവലർ രജിസ്ട്രേഷൻ ഫീസായി (പി.സി.ആർ പരിശോധനയുടെ ഫീസ്) 25 റിയാൽ ഇലക്ട്രോണിക് രീതിയിൽ അടക്കാനും ഇൗ വിൻേഡായിൽ ഒാപ്ഷൻ നൽകിയിട്ടുണ്ട്.

ഇങ്ങനെ അടക്കാത്തവർക്ക് വിമാനത്താവളത്തിൽ അടക്കാൻ സൗകര്യമുണ്ടാകും. തുടർന്ന് ടി.ആർ.എഫ് സേവ് ചെയ്ത ശേഷം പ്രിൻറ് എടുക്കണം. അടുത്തതായി തറാസുദ് പ്ലസ് (Tarassud+) മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യണം. ഇത് ആൻഡ്രോയ്ഡ് പ്ലേ സ്റ്റോറിലും ആപ് സ്റ്റോറിലും ലഭ്യമാണ്. ഏഴ് ദിവസത്തിൽ കൂടുതൽ ഒമാനിൽ തങ്ങുന്നവരാണെങ്കിൽ ആൻഡ്രോയ്ഡ് പ്ലേ സ്റ്റോറിലും ആപ് സ്റ്റോറിലും ലഭ്യമായ എച്ച് മുഷ്രിഫ് ( HMushrif) എന്ന ആപ്പും ഡൗൺലോഡ് ചെയ്യണം. കുറഞ്ഞത് ഒരു മാസത്തെ കോവിഡ് ചികിത്സക്കുള്ള ഇൻഷുറൻസ് പോളിസി, ക്വാറൻറീൻ കാലത്തെ താമസ സൗകര്യം എന്നിവയും ഉറപ്പാക്കണം.
വിമാനത്താവളത്തിൽ വന്നിറങ്ങുേമ്പാൾ ഒാൺലൈൻ രജിസ്ട്രേഷൻ നടത്താത്തവരും, രജിസ്ട്രേഷൻ ഫോം ഫീസ് അടക്കാത്തവരും കോവിഡ് രജിസ്ട്രേഷൻ കൗണ്ടറിലെത്തി നടപടികൾ പൂർത്തീകരിക്കണം. ഫോണിൽ എയർപോർട്ട് വൈഫൈ കണക്ട് ചെയ്തോ അല്ലെങ്കിൽ ഇതിനായി തയാറാക്കിയിട്ടുള്ള ഒമാൻടെൽ കിയോസ്കുകൾ വഴി ഇൻറർനെറ്റ് കണക്ട് ചെയ്ത് ഒാൺലൈനായി രജിസ്ട്രേഷൻ പൂർത്തീകരിക്കാം. ഇലക്ട്രോണിക് അല്ലാത്ത പേമെൻറിനും സൗകര്യമുണ്ടാകും. അടുത്തതായി ഇമിഗ്രേഷൻ കൗണ്ടറിലെത്തി രജിസ്ട്രേഷൻ പൂർത്തീകരിച്ചതിെൻറ ഫോറം നൽകണം. പി.സി.ആർ പരിശോധനയാണ് അടുത്തതായി നടക്കുക. ഏഴ് ദിവസത്തിൽ കൂടുതൽ തങ്ങുന്നവർക്ക് എച്ച് മുഷ്രിഫ് ( HMushrif) എന്ന ആപ്പിൽ പെയർ ചെയ്തിട്ടുള്ള ബ്രേസ്ലെറ്റ് നൽകും.

താമസ സ്ഥലത്ത് 14 ദിവസമാണ് ഇവർക്ക് ക്വാറൻറീൻ. ബ്രേസ്ലെറ്റ് ധരിക്കുകയും മൊബൈൽ ആപ് ഡൗൺലോഡ് ചെയ്തിട്ടുള്ള ഫോൺ 14 ദിവസവും കൈവശം ഉണ്ടാവുകയും വേണം. അല്ലാത്തപക്ഷം പിഴയടക്കം നിയമ നടപടികൾക്ക് വിധേയരാകേണ്ടിവരും. ക്വാറൻറീൻ കാലയളവിൽ എന്തെങ്കിലും ലക്ഷണങ്ങൾ ഉണ്ടാകുന്നവർ തറാസുദ് പ്ലസ് ആപ്പിലെ മെഡിക്കൽ സ്കൗട്ട് െഎക്കണിൽ ക്ലിക്ക് ചെയ്ത് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കാവുന്നതാണ്.
അടിയന്തര സാഹചര്യത്തിൽ ആരോഗ്യ മന്ത്രാലയത്തിെൻറ ഹോട്ട്ലൈൻ നമ്പറുകളായ +968 2444 1998, +968 2444 1999 എന്നിവയിലും ബന്ധപ്പെടാവുന്നതാണ്. 14 ദിവസത്തെ ക്വാറൻറീൻ കഴിഞ്ഞാൽ ബ്രേസ്ലെറ്റ് ഉൗരുന്നതിനായി ഏറ്റവും അടുത്ത മെഡിക്കൽ സെൻററിൽ പോകണം.
HMushrif എന്ന ആപ്പിലെ സെറ്റിങ്സിൽ പോയി ഹെൽപ് മെനുവിൽ മെഡിക്കൽ സെൻറർ ലൊക്കേറ്റർ എന്ന ഒാപ്ഷൻ ഉണ്ടാകും. ബ്രേസ്ലെറ്റ് സ്വയം അഴിക്കാൻ നോക്കരുതെന്നും അധികൃതർ അറിയിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!