ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്; എൻഡിഎയിലെ ജഗ്ദീപ് ധൻകറും പ്രതിപക്ഷമുന്നണിയിലെ മാർഗരറ്റ് ആൽവയും സ്ഥാനാർഥികൾ

0 0
Read Time:1 Minute, 54 Second

ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്


ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പ് ഇന്നു നടക്കും. എൻഡിഎയിലെ ജഗ്ദീപ് ധൻകറും പ്രതിപക്ഷമുന്നണിയിലെ മാർഗരറ്റ് ആൽവയുമാണു സ്ഥാനാർഥികൾ. ധൻകർ വിജയമുറപ്പിച്ചുകഴിഞ്ഞു. പാർലമെന്‍റ് ഹൗസിൽ രാവിലെ പത്തു മുതൽ വൈകുന്നേരം അഞ്ചു വരെയാണു വോട്ടെടുപ്പ് നടക്കുക.

ലോക്സഭയിലെയും രാജ്യസഭയിലെയും അംഗങ്ങളായ 788 പേരാണു വോട്ടർമാർ. നോമിനേറ്റഡ് അംഗങ്ങൾക്കും വോട്ടവകാശമുണ്ട്. ഉപരാഷ്‌ട്രപതിയാണു രാജ്യസഭയുടെ ചെയർപേഴ്സൺ. ഇപ്പോഴത്തെ ഉപരാഷ്‌‌ട്രപതി എം. വെങ്കയ്യനായിഡുവിന്‍റെ കാലാവധി ഈ മാസം പത്തിന് അവസാനിക്കും.

എൻഡിഎ ഇതര കക്ഷികളായ ബിഎസ്പി, വൈഎസ്ആർസി, ബിജെഡി എന്നിവയുടെ പിന്തുണ ജഗദീപ് ധൻകറിനുണ്ട്. ലോക്സഭയിലും രാജ്യസഭയിലുമായി 36 എംപിമാരുള്ള തൃണമൂൽ കോൺഗ്രസ് വോട്ടെടുപ്പിൽനിന്നു വിട്ടുനിൽക്കുന്നത് മാർഗരറ്റ് ആൽവയ്ക്കു തിരിച്ചടിയാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!