യു.ടി ഖാദർ നിയമസഭാ സപീക്കർ സ്ഥാനം രാജിവെച്ചു; മന്ത്രിയാകുമെന്ന് സൂചന

മംഗളൂരു: മംഗളൂരു നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎൽഎയായ യു.ടി. ഖാദർ നിയമസഭാ സ്പീക്കർ സ്ഥാനം രാജിവച്ചു,ഡി.കെ ശിവകുമാർ മന്ത്രി സഭയിൽ മന്ത്രിയാകാൻ പോകുന്നു എന്നാണ് ലഭിക്കുന്ന സൂചന.
ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിൽ മന്ത്രിയാകാൻ പോകുന്നു എന്ന സൂചനയാണ് രാജി നൽകിയതുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന സൂചനകൾ.
യു.ടി. ഖാദറിന്റെ കരിയർ:
2007-ൽ മംഗളൂരു (മുൻ ഉള്ളാൾ) നിയോജകമണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചു കൊണ്ടാണ് യു.ടി. ഖാദർ ആദ്യമായി കർണാടക നിയമസഭയിലെത്തിയത്. പിതാവ് യു.ടി. ഫരീദിന്റെ മരണത്തെത്തുടർന്ന് 2007-ൽ മംഗളൂരു (മുൻ ഉള്ളാൾ) നിയോജകമണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചു കൊണ്ടാണ് അദ്ദേഹം 1972, 1978, 1999, 2004 വർഷങ്ങളിൽ കോൺഗ്രസ് അംഗമായി മിസ്റ്റർ ഫരീദ് ഉള്ളാൾ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു.
56 കാരനായ യു.ടി ഖാദർ 2008, 2013, 2018, 2023 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സീറ്റ് നിലനിർത്തി. 2018 തിരഞ്ഞെടുപ്പുകളിൽ ദക്ഷിണ കന്നഡയിൽ നിന്ന് വിജയിച്ച ഏക കോൺഗ്രസ് എംഎൽഎയായിരുന്നു അദ്ദേഹം.
മുമ്പ്, ആരോഗ്യം, കുടുംബക്ഷേമം, ഭക്ഷണം, സിവിൽ സപ്ലൈസ്, ഉപഭോക്തൃകാര്യം, നഗരവികസനം, ഭവന നിർമ്മാണം എന്നീ വകുപ്പുകൾ അദ്ദേഹം വഹിച്ചിരുന്നു. 2022-23 കാലഘട്ടത്തിൽ നിയമസഭയിൽ പ്രതിപക്ഷ ഉപനേതാവായി അദ്ദേഹം സേവനമനുഷ്ഠിച്ചു.
നിയമസഭയുടെ പതിനേഴാമത് സ്പീക്കറായിരുന്നു അദ്ദേഹം,
(2023 മെയ് മുതൽ 2026 ജൂൺ വരെ കർണ്ണാടക നിയമസഭ ഡെപ്യൂട്ടി സ്പീകറായിരുന്നു യു.ടി ഖാദർ. കർണാടകയിലെ മംഗളൂരു മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കോൺഗ്രസ് എം.എൽ.എ. ആയിരുന്നു യു.ടി. കർണാടക നിയമസഭാ ചരിത്രത്തിൽ സ്പീക്കർ പദവിയിലെത്തുന്ന ആദ്യ മുസ്ലീം/ന്യൂനപക്ഷ വിഭാഗക്കാരനെന്ന പ്രത്യേഗത അദ്ദേഹം കരസ്ഥമാക്കിയിരുന്നു.
കാസർകോട് ഉപ്പള സ്വദേശിയായ ഇദ്ദേഹം മുൻ മന്ത്രിയുമായിരുന്ന യു.ടി ഫരീദിന്റെ മകനാണ്.


