വന്ദേഭാരത് കാസര്‍കോട് വരെ; ഒന്നവര്ഷത്തിനകം 110 കി.മീ. വേഗം കൈവരിക്കും: റെയിൽവേ മന്ത്രി
വന്ദേഭാരത് ട്രെയിന്‍ കാസര്‍കോട് വരെ സര്‍വീസ് നടത്തുമെന്ന് റയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ട്രെയിനിന്റെ വേഗം കൂട്ടാന്‍ ട്രാക്കുകള്‍ പരിഷ്കരിക്കും. ഡബിള്‍ ഡിസ്റ്റന്‍സ് സിഗ്നല്‍ സംവിധാനം കൊണ്ടു വരും.
ഒന്നരവര്‍ഷത്തിനുള്ളില്‍ 110 കിലോമീറ്റര്‍ വേഗം കൈവരിക്കും. രണ്ടാംഘട്ടത്തില്‍ 130 കിലോമീറ്റര്‍ വേഗം ലഭിക്കും.ഇതിനായി ഭൂമിയേറ്റെടുക്കേണ്ടി വരും. 160 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിന്‍ ഓടിക്കാന്‍ കര്‍മപദ്ധതി. യാത്രാ നിരക്കുകള്‍ അന്തിമമായിട്ടില്ലെന്നും റയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഡല്‍ഹിയില്‍ പറഞ്ഞു.
തിരുവനന്തപുരം കേന്ദ്രീകരിച്ച് റയില്‍ വികസനത്തിന് സമഗ്രപദ്ധതി തയ്യാറാക്കും. നേമം, കൊച്ചുവേളി സ്റ്റേഷനുകളും വികസിപ്പിക്കും.ഇതിനായി 156 കോടി രൂപ അനുവദിക്കുമെന്നും റയില്‍വേ മന്ത്രി. വര്‍ക്കല സ്റ്റേഷനെയും ലോകോത്തര നിലവാരത്തിലാക്കും.വന്ദേഭാരത് ട്രെയിനിന്റെ സ്ലീപ്പര്‍ കോച്ചുകള്‍ ഡിസംബറോടെ തയ്യാറാകുമെന്നും റയില്‍വേ മന്ത്രി പറഞ്ഞു.