കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 6ന് ഫലപ്രഖ്യാപനം മെയ് 2ന്

കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 6ന് ഫലപ്രഖ്യാപനം മെയ് 2ന്

0 0
Read Time:2 Minute, 16 Second

ന്യൂഡല്‍ഹി: കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 6ന് ഫലപ്രഖ്യാപനം മെയ് 2ന്. കേരളത്തില്‍ ഒറ്റഘട്ടം മാത്രമായിട്ടായിരിക്കും തെരഞ്ഞെടുപ്പ് നടക്കുകയെന്നും കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ സുനില്‍ അറോറ അറിയിച്ചു. മലപ്പുറം ഉപതെരഞ്ഞെടുപ്പും ഏപ്രില്‍ 6 ന് തന്നെ നടക്കും.
പരാതികള്‍ അറിയിക്കാന്‍ പ്രത്യേക ടോള്‍ഫ്രീ നമ്ബര്‍ ഉണ്ടാകും. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. ഒരു സ്ഥാനാര്‍ത്ഥിയ്ക്ക് മണ്ഡലത്തില്‍ 30.8 ലക്ഷം രൂപ ചെലവാക്കാം.

പശ്ചിമബംഗാള്‍, തമിഴ്നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിച്ചു. പരീക്ഷകളും ഉത്സവങ്ങളും കണക്കിലെടുത്താണ് തീയതി തീരുമാനിച്ചത്.
അഞ്ച് ഇടങ്ങളിലായി 18.86 കോടി വോട്ടര്‍മാരാണുള്ളത്.
ആകെ 824 മണ്ഡലങ്ങള്‍.
ആകെ 2.7 ലക്ഷം പോളിങ് ബൂത്തുകള്‍.
കേരളത്തില്‍ 40,771 പോളിങ് സ്റ്റേഷനുകളാണുള്ളത്.
80 വയസ്സിന് മുകളിലുള്ളവര്‍ക്ക് പോസ്റ്റല്‍ വോട്ട് സൗകര്യമുണ്ടാകും.
കോവിഡ് സാഹചര്യം കണക്കിലെടുത്ത് വോട്ടിങ് സമയം ഒരു മണിക്കൂര്‍ നീട്ടും.
വിരമിച്ച ഉദ്യോഗസ്ഥര്‍ നിരീക്ഷകരാകും.
പ്രചാരണ വാഹന റാലിക്ക് അഞ്ച് വാഹനങ്ങള്‍ മാത്രം.
പത്രിക നല്‍കാന്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം രണ്ടുപേരെ മാത്രമേ അനുവദിക്കൂ. ഓണ്‍ലൈനായും പത്രിക നല്‍കാം.
വീട് കയറിയുള്ള പ്രചാരണത്തിന് അഞ്ച് പേര്‍ മാത്രം മതി.
ആയിരം വോട്ടര്‍മാര്‍ക്ക് ഒരു ബൂത്തായിരിക്കും.
എല്ലാ ബൂത്തുകളും കെട്ടിടത്തിന്‍റെ താഴെ നിലയിലാകും.
ദീപക് മിശ്ര കേരളത്തിലെ പൊലീസ് നിരീക്ഷകന്‍.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!