ദുബൈ: ലോകത്തിന് മുന്നില്‍ വലിയ സാധ്യതകള്‍ തുറന്നിട്ടാണ് മഹാമാരിയുടെ പ്രയാണം. ചെലവുചുരുക്കല്‍ മുതല്‍ ഓണ്‍ലൈന്‍ മീറ്റിങ്ങുകള്‍ വരെ കോവിഡ് കൊണ്ടുവന്ന ശീലങ്ങളാണ്. ഇവയുടെ കൂടെ ചേര്‍ത്തുവെക്കാവുന്ന കോവിഡ് കാല ട്രെന്‍ഡാണ് ഗള്‍ഫ് നാടുകളിലെ വിവാഹം.
മുന്‍പ് അപൂര്‍വമായി മാത്രമാണ് മലയാളി കുടുംബങ്ങള്‍ ഗള്‍ഫ് നാടുകളില്‍ വിവാഹം നടത്തിയിരുന്നത്. എന്നാല്‍, 2020 ഇതും തിരിത്തിക്കുറിച്ചിരിക്കുന്നു. ഈ മഹാമാരിക്കാലത്ത് മാത്രം നൂറോളം വിവാഹങ്ങള്‍ക്ക് പ്രവാസലോകം വിരുന്നൊരുക്കി. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഗള്‍ഫിലെ പ്രവാസി വിവാഹം സര്‍വസാധാരണമാകുമെന്നാണ് വിലയിരുത്തല്‍.
വധുവും വരനും കുടുംബാംഗങ്ങളും ഇവിടെയാണെങ്കില്‍ വിവാഹം നടത്താന്‍ മാത്രം എന്തിന് നാട്ടിലേക്ക് പോകണം എന്നാണ് ഇപ്പോഴത്തെ ചിന്ത.
വസ്ത്രങ്ങളായാലും സ്വര്‍ണമായാലും വിത്യസ്തതകളുടെ സംഗമകേന്ദ്രമാണ് ഗള്‍ഫ്. ഏത് രാജ്യത്തുള്ളവര്‍ക്കും എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയും എന്നതാണ് ഗള്‍ഫ് രാജ്യങ്ങളുടെ പ്രത്യേകത.
ഇവിടെയുള്ള ആഭരണങ്ങളുടെ വൈവിധ്യമാണ് മറ്റൊരു പ്രധാന ആകര്‍ഷണം. വസ്ത്രങ്ങളായാലും സ്വര്‍ണമായാലും, കുറഞ്ഞ നിരക്കില്‍ ഗുണനിലവാരവും വെത്യസ്തതകളുമുള്ള സെലക്ഷന്‍ ഇവിടെ ലഭ്യമാണ്. പരമ്ബരാഗത ശൈലിമുതല്‍ മോസ്റ്റ് മേഡേണ്‍ ട്രെന്‍റ് വരെ ഇവിടെ സുലഭം. മലബാര്‍ ഗോള്‍ഡില്‍ വധുവിെന്റ ഇഷ്ടത്തിനനുസരിച്ചാണ് ആഭരണങ്ങളുടെ ഡിസൈന്‍ തയാറാക്കുന്നത്.
മുഖത്തിനും ശരീരത്തിനും ഇണങ്ങുന്ന ഡിസൈന്‍ പറഞ്ഞുകൊടുത്താല്‍ ദിവസങ്ങള്‍ക്കുള്ളില്‍ പ്രത്യേക വെഡിങ് പാക്കേജുകളും ജൂവലറികള്‍ നല്‍കുന്നുണ്ട്. ലോകത്തിലെ എല്ലാതരം ആഭരണങ്ങളും വസ്ത്രങ്ങളും ഭക്ഷണവും ലഭിക്കുമെന്നത് ഗള്‍ഫ് നാടുകളിലെ വിവാഹത്തിന് സ്വീകാര്യത വര്‍ധിപ്പിക്കുന്നു. കുറഞ്ഞ ചെലവില്‍ ഓഡിറ്റോറിയങ്ങളും ഭക്ഷണവും യാത്രസൗകര്യങ്ങളും ഒരുക്കുന്ന ടൂര്‍ ഓപറേറ്റര്‍മാരും ഇവന്‍റ് മാനേജ്മെന്റുകളും പുതിയ മാര്‍ക്കറ്റില്‍ സജീവമാണ്.

ഗൾഫ് നാടുകളിൽ പ്രവാസീ വിവാഹം സജീവമാകുന്നു
Read Time:2 Minute, 52 Second