സാമ്പത്തിക ക്രമക്കേട് നടത്തിയ അക്കൗണ്ടന്റിനെ സംരക്ഷിക്കാൻ ബി.ജെ.പി പച്ചക്കള്ളം വിളിച്ചു പറയുന്നു: മുസ്ലിം ലീഗ്

0 0
Read Time:7 Minute, 1 Second

സാമ്പത്തിക ക്രമക്കേട് നടത്തിയ അക്കൗണ്ടന്റിനെ സംരക്ഷിക്കാൻ ബി.ജെ.പി പച്ചക്കള്ളം വിളിച്ചു പറയുന്നു: മുസ്ലിം ലീഗ്

കുമ്പള.കുമ്പള പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നും ക്രമക്കേടിലൂടെ പണം അടിച്ചു മാറ്റിയ അക്കൗണ്ടിനെ സംരക്ഷിക്കാനുള്ള പെടാപാടിനിടയിൽ പച്ചക്കള്ളങ്ങളും അടിസ്ഥാന രഹിതമായ ആരോപണങ്ങളുമാണ് ബി.ജെ.പി ഉന്നയിക്കുന്നതെന്ന് മുസ് ലിം ലീഗ് കുമ്പള പഞ്ചായത്ത് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
തട്ടിപ്പ് നടത്തിയ അക്കൗണ്ടന്റുമായി ബി.ജെ.പി അംഗങ്ങൾക്ക് ഉറ്റ ചങ്ങാത്തമാണ്.
അതു കൊണ്ടാണ് അവർ അദ്ദേഹത്തെ തള്ളിപ്പറയാൻ തയ്യാറാവാത്തത്.
ഭരണ സമിതി വിജിലൻസിൽ പരാതി നൽകിയതോടെ ഇളിഭ്യരായ ബി.ജെ.പിക്കാർ ജാള്യത മറക്കാനാണ് വായിൽ തോന്നിയത് വിളിച്ചു പറയുന്നത്.
പഞ്ചായത്തിലെ ഒരു ഉദ്യോഗസ്ഥന്റെ പേരിലാണ് പരാതി ഉയർന്നത്.
ഇക്കാര്യത്തിൽ ഭരണസമിതി,വിശേഷിച്ച് പ്രസിഡന്റ് കർശന നടപടി കൈക്കൊള്ളുകയാണ് ചെയ്തത്.
ഉദ്യോഗസ്ഥനെതിരേ വകുപ്പ് മേധാവികൾക്കും, വിജിലൻസിലും പരാതി നൽകിയിട്ടുമുണ്ട്.
കൂടുതൽ അന്വേഷണം നടന്നു വരുന്നു. അദ്ദേഹത്തിന്റെ സാമ്പത്തിക ഇടപാടുകൾ വിശദപരിശോധനക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെടുന്നതിന് പകരം ഭരണസമിതിക്കെതിരേ രാഷ്ട്രീയ വിരോധം തീർക്കുകയാണ് ബി.ജെ.പി ചെയ്യുന്നത്.
സംസ്ഥാനത്ത് വിവിധ പഞ്ചായത്തുകളിൽ ഇത്തരത്തിൽ ഉദ്യോഗസ്ഥ അഴിമതികൾ നടന്നിട്ടുണ്ട്. അതിൽ അതാത് ഭരണ സമിതികൾ ഉത്തരവാദികളെന്നു പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്.
ബി.ജെ.പി ഭരിക്കുന്ന പഞ്ചായത്തുകളിൽ ഇത്തരം ഉദ്യോഗസ്ഥ അഴിമതി നടന്നാൽ പ്രസിഡന്റും മറ്റും ഉത്തരവാദിത്തം ഏറ്റെടുക്കുമോയെന്നും മുസ് ലിം ലീഗ് നേതാക്കൾ ആരാഞ്ഞു. ഇതിന് സമാനമായ സംഭവം മധൂർ പഞ്ചായത്തിലുണ്ടായിട്ടുണ്ട്. വോട്ടർ പട്ടികയുടെ ഫോട്ടോസ്റ്റാറ്റ് എടുത്ത ഇനത്തിൽ 25000 രൂപയിൽ താഴെ ചിലവ് വന്നതിന് പഞ്ചായത്ത് സെക്രട്ടറി തന്നെ എട്ടര ലക്ഷം രൂപ വിവിധ ബില്ലുകളിലായി എഴുതിയെടുത്തിട്ടുണ്ട്. വിഷയത്തിൽ വിജിലൻസ് അന്വേഷണം നടന്ന് വരുന്നുണ്ട് ഉദ്യാഗസ്ഥർ ചെയ്ത തെറ്റിന് പ്രസിഡന്റ് രാജിവെക്കേണ്ടി വന്നാൽ ആദ്യം രാജിവെക്കേണ്ടത് മധൂർ പഞ്ചായത്ത് പ്രസിഡൻറ് അല്ലേയെന്നും ലീഗ് നേതാക്കൾ ചോദിച്ചു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കുമ്പളയിലടക്കമുണ്ടായ വോട്ട് ചോർച്ചയിൽ നാണം കെട്ട ബി.ജെ.പി ഇതു മറച്ചു പിടിക്കാനാണ് തിരക്കഥകളുമായി യൂ ഡി എഫിനെതിരെ വരുന്നത്.
കുമ്പള പഞ്ചായത്തിൽ ബി.ജെ.പിക്കുള്ളിൽ രൂപപെട്ട ഗ്രൂപ്പ് പോര് അവസാനിപ്പിക്കലാണ് ഇത്തരം ആരോപണങ്ങൾ കൊണ്ട് അവർ ഉദ്ദേശിക്കുന്നത്.
വികസന ജനക്ഷേമ പദ്ധതികളുമായി പോകുന്ന ഭരണ സമിതിയുടെ ആത്മവീര്യം തകർക്കാൻ വസ്തുതക്ക് നിരക്കാത്ത ഇത്തരം ആരോപണങ്ങൾക്കാകില്ല.
കുമ്പള നഗരത്ത്തിന്റെ മുഖച്ഛായ മാറ്റുന്ന തരത്തിൽ ഷോപ്പിങ് കോംപ്ലക്സ്, ബസ് വെയിറ്റിങ് ഷെൽട്ടർ, ആധുനിക മത്സ്യ മാർക്കറ്റ് ടൗണിന് ഗുണകരമാകുന്ന രീതിയിൽ ട്രാഫിക് പരിഷ്‌കാരം അടക്കമുള്ളവയുടെ പ്രവൃത്തി ആരംഭിക്കാനിരിക്കെ അക്കൗണ്ഡിനെ ഉപയോഗിച്ച് ബി.ജെ.പി തന്നെയാണ് ഇത്തരമൊരു ഓപ്പറേഷൻ നടത്തിയെന്നാണ് സംശയിക്കുന്നത്.
കുമ്പള പഞ്ചായത്തിൽ സ്ഥിരം സമിതി അധ്യക്ഷ പദവി പങ്കിട്ടെടുത്ത ബി.ജെ.പിയാണ് ഇപ്പോൾ ലീഗിനെതിരേ സി.പി.എം ബാന്ധവവുമായി രംഗത്തുവരുന്നുവെന്നത് അപഹാസ്യമാണ്.
നേതാക്കന്മാരെ അകത്താക്കി
ജില്ലാ കമ്മിറ്റി ഓഫീസ് താഴിട്ട് പൂട്ടേണ്ടി വന്ന സാഹചര്യം ബി.ജെ.പിക്കാർ മറന്നാലും കുമ്പളയിലെ ജനങ്ങൾ മറക്കില്ല.
ഇടതുപക്ഷ യൂണിയനിൽ അംഗമായ അക്കൗണ്ടൻ്റ് രാജേഷ് മുമ്പ് പാലക്കാട് നഗരസഭയിൽ സഹപ്രവർത്തകയോട് മോഷമായി പെരുമാറിയതായി ആരോപണം ഉയർന്നിരുന്നു.
സ്ഥലം മാറ്റത്തിലൂടെ കുമ്പള പഞ്ചായത്തിലെത്തിയ അദ്ദേഹത്തിനെതിരേ വകുപ്പ് തല നടപടിയുണ്ടായ വിവരം ചൂണ്ടിക്കാട്ടി കത്ത് ലഭിച്ചിരുന്നു.കൂടാതെ അദ്ദേഹത്തിന്റെ പഞ്ചായത്തിലെ പ്രവർത്തനത്തിലെ നിരുത്തരവാദപരമായ കാരണങ്ങൾ കൊണ്ട് ഭരണ സമിതി അദ്ദേഹത്തെ സസ്‌പെന്റ് ചെയ്തതുമാണ്.
ലക്ഷങ്ങൾ ക്രമക്കേട് നടത്തിയ അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണ് യൂണിയൻന്റേത്.അത് കൊണ്ടാണ് അറസ്റ്റ് ചെയ്യാൻ പോലും തയ്യാറാകാത്തത്. അതിനാൽ തന്നെ ഇതിനെതിരെ ഡി വൈ എഫ്ഐ സമരം ചെയ്യേണ്ടത് പരാതി നൽകീട്ടും ഇതുവരെ അന്ന്വേഷണം നടത്തി നടപടി സ്വീകരിക്കാത്ത പോലീസിനെതിരെയും വിജിലൻസിനെതിരെയുമാണ്. അല്ലാതെ പഞ്ചായത്ത് ഓഫീസിലേക്കല്ലെന്നും നേതാക്കൾ പറഞ്ഞു

വാർത്താ സമ്മേളനത്തിൽ ജില്ലാ മുസ് ലിം ലീഗ് സെക്രട്ടറി എം. അബ്ബാസ്, മഞ്ചേശ്വരം നിയോജക മണ്ഡലം ജന.സെക്രട്ടറി എ.കെ ആരിഫ്, പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡൻറ് ബി.എൻ മുഹമ്മദ് അലി, ജന.സെക്രട്ടറി യൂസുഫ് ഉളുവാർ, ട്രഷറർ ഗഫൂർ എരിയാൽ സംബന്ധിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!