ടി20 ക്രിക്കറ്റ് ഫൈനൽ;പാകിസ്താനെ തകർത്ത് ഇംഗ്ലണ്ട് ലോക ചാമ്ബ്യന്മാര്!!!
പാക്കിസ്ഥാനെ 137/8 എന്ന സ്കോറിന് ഒതുക്കിയ ശേഷം ബെന്‍ സ്റ്റോക്സിന്റെ ബാറ്റിംഗ് മികവില്‍ ടി20 ലോക കിരീടം നേടി ഇംഗ്ലണ്ട്.
സ്റ്റോക്സിന് പിന്തുണയുമായി മോയിന്‍ അലിയും ഹാരി ബ്രൂക്കും നിര്‍ണ്ണായ സംഭാവനകള്‍ നല്കിയപ്പോള് ഇംഗ്ലണ്ട് 19 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം മറികടന്ന്.
ആദ്യ ഓവറില്‍ തന്നെ ഇംഗ്ലണ്ടിന് അലക്സ് ഹെയില്‍സിന്റെ വിക്കറ്റ് നഷ്ടമായി. പിന്നീട് 25 റണ്‍സ് രണ്ടാം വിക്കറ്റില്‍ ജോസ് ബട്ലറും ഫില്‍ സാള്‍ട്ടും നേടിയെങ്കിലും ആദ്യ ഫില്‍ സാള്‍ട്ടിനെയും(10) പിന്നീട് ജോസ് ബട്ലറെയും പുറത്താക്കി ഹാരിസ് റൗഫ് ഇംഗ്ലണ്ടിന് തിരിച്ചടികള്‍ നല്കി.
ബട്ലര് 17 പന്തില്‍ 26 റണ്‍സ് നേടി പുറത്തായപ്പോള്‍ ഇംഗ്ലണ്ട് 45/3 എന്ന നിലയിലായിരുന്നു. പിന്നീട് ഹാരി ബ്രൂക്കും ബെന്‍ സ്റ്റോക്സും ചേര്‍ന്ന് ഇംഗ്ലണ്ടിനെ നാലാം വിക്കറ്റില്‍ 39 റണ്‍സ് നേടി മുന്നോട്ട് നയിച്ചുവെങ്കിലും ബ്രൂക്കിനെ(20) ഷദബ് ഖാന് പുറത്താക്കുകയായിരുന്നു.
30 പന്തില്‍ 41 റണ്‍സ് വേണ്ടപ്പോള്‍ ഇഫ്തിക്കര്‍ അഹമ്മദിനെ ഒരു ഫോറും ഒരു സിക്സും നേടി ബെന്‍ സ്റ്റോക്സ് ലക്ഷ്യം നാലോവറില്‍ 28 റണ്‍സാക്കി മാറ്റുകയായിരുന്നു.
ആ ഓവറില്‍ നിന്ന് 13 റണ്‍സ് പിറന്നപ്പോള്‍ അടുത്ത ഓവറില്‍ മൊഹമ്മദ് വസീം ജൂനിയറിനെ തുടരെ രണ്ട് ബൗണ്ടറികള്‍ പായിച്ച മോയിന്‍ അലി ഓവറിലെ അവസാന പന്തിലും ബൗണ്ടറി നേടിയതോടെ ഓവറില്‍ നിന്ന് 16 റണ്‍സും ഇംഗ്ലണ്ടിന് മൂന്നോവറില്‍ വെറും 12 റണ്‍സും കിരീടത്തിനായി മതിയെന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറി.
ഇംഗ്ലണ്ടിന് വിജയിക്കുവാന്‍ അവസാന രണ്ടോവറില്‍ 7 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. 48 റണ്‍സാണ് ബെന്‍ സ്റ്റോക്സും മോയിന്‍ അലിയും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ നേടിയത്. 19ാം ഓവറിലെ രണ്ടാം പന്തില്‍ മൊഹമ്മദ് വസീം ജൂനിയര്‍ മോയിന്‍ അലിയെ പുറത്താക്കിയപ്പോള്‍ താരം 13 പന്തില്‍ 19 റണ്‍സിന്റെ നിര്‍ണ്ണായക സംഭാവനയാണ് നല്‍കിയത്.
സ്റ്റോക്സ് അതേ ഓവറില്‍ ഒരു ബൗണ്ടറിയും വിജയ റണ്‍സും നേടി 49 പന്തില്‍ 52 റണ്‍സുമായി പുറത്താകാതെ നിന്ന് ഇംഗ്ലണ്ടിന് ലോക കിരീടം ഉറപ്പാക്കുകയായിരുന്നു.