കാസര്‍കോട്: ജില്ലയിലെ ആദ്യത്തെ ഒാക്സിജന്‍ പ്ലാന്റ് ആഗസ്റ്റ് അവസാനത്തോടെ യാഥാര്‍ഥ്യമാവും. ചട്ടഞ്ചാലിലെ വ്യവസായ പാര്‍ക്കിലെ ജില്ല പഞ്ചായത്തിെന്റ ഉടമസ്ഥതയിലുള്ള 50 സെന്റ് സ്ഥലത്താണ് പ്ലാന്റ് ഒരുങ്ങുന്നത്. 1.87 കോടി രൂപ ചെലവില്‍ കൊച്ചി ആസ്ഥാനമായ കെയര്‍ സിസ്റ്റംസിനാണ് നിര്‍മാണച്ചുമതല.
പദ്ധതിയുടെ വിവിധ പേപ്പര്‍ ജോലികള്‍ പൂര്‍ത്തീകരിച്ചു. തിങ്കളാഴ്ച സിവില്‍ പ്രവൃത്തികള്‍ക്ക് തുടക്കമാവും. പ്ലാന്റ് എത്തുന്നതിനുമുമ്ബുള്ള സിവില്‍ പ്രവൃത്തികളാണ് തിങ്കളാഴ്ച ആരംഭിക്കുന്നത്. പ്ലാന്റിനായുള്ള ഷെഡ് അനുബന്ധ കെട്ടിടങ്ങള്‍ തുടങ്ങിയവയാണ് ആദ്യ ഘട്ടത്തില്‍ ഒരുക്കുക.
തുടര്‍ന്ന് പ്ലാന്റ് സ്ഥാപിക്കും.
സിവില്‍ പ്രവൃത്തികളുടെ ചുമതല നിര്‍മിതികേന്ദ്രമാണ് നടപ്പിലാക്കുക. ജില്ല വ്യവസായകേന്ദ്രം മാനേജറാണ് പദ്ധതിയുടെ നിര്‍വഹണ ഉദ്യോഗസ്ഥന്. 2.87 ലക്ഷം രൂപയാണ് പദ്ധതിക്കായി മാറ്റിവെച്ചത്. ഇതില്‍ ജില്ല പഞ്ചായത്ത് 97 ലക്ഷം രൂപ വകയിരുത്തി. നാലും അഞ്ചും ലക്ഷം വീതം ജില്ലയിലെ തദ്ദേശസ്ഥപാനങ്ങളും വകയിരുത്തി. മൂന്നാംതരംഗം ഉണ്ടാവുകയാണെങ്കില്‍ ജില്ലക്ക് ആവശ്യമായ ഒാക്സിജന്‍ ഇവിടെ ലഭ്യമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദിവസം 200 സിലിണ്ടര്‍ ഓക്സിജന്‍ ഉല്പാദിപ്പിക്കാന് സാധിക്കുന്ന പ്ലാന്റാണിത്. പദ്ധതിയുടെ 20ശതമാനം തുക മുന്‍കൂറായി കമ്ബനി നല്‍കണമെന്നാണ് വ്യവസ്ഥ. 50 ശതമാനം തുക പ്ലാന്റ് സ്ഥാപിക്കുന്ന വേളയിലും ശേഷിക്കുന്ന 30 ശതമാനം തുക പൂര്‍ത്തീകരിച്ചശേഷവും നല്കുന്ന വിധമാണ് കരാര്‍. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്, മുന്‍ കലക്ടര്‍ ഡോ. ഡി. സജിത് ബാബു, ജില്ല വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ ഇന്‍ചാര്‍ജ് കെ. സജിത് കുമാര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് കരാര്‍ ഒപ്പിട്ടത്.
കോവിഡ് കാല ആവശ്യം കഴിഞ്ഞാല്‍ ഭാവിയില്‍ വ്യവസായികാവശ്യങ്ങള്ക്കുകൂടി ഉപയോഗപ്പെടുത്താന്‍ പറ്റുന്നതരത്തിലാണ് പ്ലാന്റ് നിര്‍മിക്കുന്നത്. സെപ്റ്റംബര്‍ ആദ്യവാരത്തില്‍ പ്ലാന്റില്‍നിന്ന് ഒാക്സിജന്‍ വിതരണം നടത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജില്ല വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ ഇന്‍ചാര്‍ജ് കെ. സജിത് കുമാര്‍ പറഞ്ഞു.

കാസറഗോഡ് ജില്ലയിലെ ആദ്യ ഒാക്സിജന്‍ പ്ലാന്റ് ആഗസ്റ്റിൽ യാഥാര്‍ത്ഥ്യമാവും
Read Time:3 Minute, 20 Second